2009, ഡിസംബർ 8, ചൊവ്വാഴ്ച

അരപ്പവന്‍

ക്യാമ്പസ്‌ കാലം....

ഒരു ദിവസം രംരാജ് ദിവ്യയുടെ കമ്മല്‍ ചൂണ്ടിക്കൊണ്ട് ചോദിച്ചു.
"ഇതെത്ര പവനാ...?"
"അര" ദിവ്യ പറഞ്ഞു.
"അരെല്ത്തതല്ല, കാതിലെയാ ചോദിച്ചത്" എന്ന് രംരാജ്.

ഈ സംഭവമറിഞ്ഞ ദിജീഷിനു തോന്നി "ഈ വിറ്റ് കൊള്ളാമല്ലോ..."
പിന്നെ ഇതാരുടെ അടുത്ത് ഇറക്കും എന്ന ചിന്തയായി....
ഭാഗ്യത്തിന് അന്നു തന്നെ ലഞ്ച് ബ്രീകിനു വരാന്തയില്‍ വെച്ച് ജൂനിയര്‍ ബാച്ചിലെ സൗമ്യയെ കണ്ടു.
ഉടനെ ഇറക്കി നമ്പര്‍ "ഇതെത്ര പവനാ...?"
"സൌമ്യേ, അരപ്പവനല്ലല്ലോ..? ആണെങ്കിലും അങ്ങനെ പറയണ്ടട്ടാ...
കൊളാവും...." ഞാന്‍ സൗമ്യക്ക്‌ മുന്നറിയിപ്പ് കൊടുക്കാന്‍ ശ്രമിച്ചു.
സ്വതസിദ്ധമായ ശൈലിയില്‍ സൗമ്യയുടെ നിഷ്കളങ്കമായ മറുപടി

"അ(യ്)നിത് അരപ്പവനല്ല, അരടേം കാല്‍ന്റെം എടേലാ....."

2009, ഡിസംബർ 6, ഞായറാഴ്‌ച

മലയാളം

മലയാളികള്‍ മലയാളവും മലയാളത്തിന്റെ പൈതൃകവും മറക്കുന്നതിനെപ്പറ്റി ആശങ്കപ്പെടുന്ന ഒരു മലയാളം ടീച്ചര്‍ പറഞ്ഞ ചെറിയ ഒരു കാര്യം:

എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിലെ മൌസലപര്‍വ്വം എടുത്തു കൊണ്ടിരിക്കെ സാന്ദര്‍ഭികമായി, ശ്രീകൃഷ്ണന്റെ അമ്മയുടെ പേരെന്താണെന്ന് ടീച്ചര്‍ ചോദിച്ചു. മുന്ബെഞ്ചിലിരുന്ന ഒരു ആണ്‍കുട്ടി തൊട്ടടുത്തിരിക്കുന്നവനോടു....
"ഡാ, ആ ഗടീടെ അമ്മടെ പേരെന്തൂട്ടാ....?"